Flash news :-

*"വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു."

Saturday, September 17, 2011

വിഘടിതരുടെ ഉറക്കം കെടുത്തിയ ഒരു പഴയ പ്രസംഗം



"പ്രവാചക കേശം; വിഘടിത വെബ് സൈറ്റിന്‍റെ ഒളിച്ച് കളി"

ചില കേന്ദ്രങ്ങള്‍ പ്രവാചകന്‍റെ തിരുകേശമായി അവതരിപ്പിച്ച കേശത്തിന്‍റെ ആയിരങ്ങള്‍ ഉള്‍കൊള്ളുന്നതും ഏതാണ്ട് അര മീറ്ററോളം നീളം വരുന്നതും ഒരു മുഴതോളം നീളം വരുന്നതും ഒക്കെയായ  അര ഡസനോളം  മുടിക്കെട്ടുകളുടെയും ചിത്രങ്ങള്‍ പരസ്യമായപ്പോള്‍ വിഘടിത വിഭാഗം ആദ്യം ചെയ്തത് അത്തരം ഫോട്ടോകളെ നിഷേധിക്കുകയും അത് കള്ള പ്രചരണമാണെന്ന് വാദിക്കുകയുമാണ്. ബെയലക്സ് മെസ്സനജ്ജറിലെ വിഘടിത റൂം മുഫ്തി ''കേള്‍വിക്കാരന്‍'' അത് വഹാബികള്‍ പ്രചരിപ്പിക്കുന്നതാണെന്നും പറഞ്ഞു. അപ്പോഴാണ് വിഘടിത വിഭാഗം വെബ് സൈറ്റിലും ആ ഫോട്ടോ ഉണ്ട് എന്ന് ചില 'കേള്‍വിക്കാര്‍' ഉണര്‍ത്തിയത്. അതിനെക്കുറിച്ച് അറിയില്ലെന്നും അത്തരം ചര്‍ച്ചകള്‍ പ്രവാചകനെ നിന്ദിക്കുന്നതിനു തുല്യമാണെന്നും പറഞ്ഞ് കേള്‍വിക്കാരന്‍ ഉസ്താദ് തല്‍കാലം തടിയൂരി. എന്നാല്‍ താമസിയാതെ തന്നെ, വിമര്‍ശനവിധേയമായ സ്വന്തം വെബ് സൈറ്റിലെ സൂഫിസം സെക്ഷനിലെ 114- നമ്പര്‍ ലേഖനവും ചിത്രവും അപ്രത്യക്ഷമായി.(http://imanguide.com/ar/component/content/article/1-sufism/114-blessed-hair ).. വിമര്‍ശനങ്ങളും തെളിവ് സഹിതമുള്ള പൊളിച്ചെഴുത്തുകളും ശക്തമായപ്പോള്‍ ആ ലേഖനം തിരിച്ചുവന്നു. ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞപ്പോള്‍ ആ ലേഖനം വീണ്ടും അപ്രത്യക്ഷമായിരിക്കുന്നു. (21-03-2011). ഇനി ഈ ലേഖനം തിരിച്ചു വരുമോ ..?....

വീണ്ടും വന്നോ ? ഇല്ലയോ? അതല്ല വേറെ വല്ല ലേഖനവും അവിടെ തിരുകിയോ എന്നറിയാനാഗ്രഹിക്കുന്നവര്‍ സന്ദര്‍ശിക്കുക http://imanguide.com/ar/component/content/article/1-sufism/114-blessed-hair 

----------------------------------------------------------------------------------------------------------
 2011 മാര്‍ച്ച് 8 ന് വിഘടിത വെബ് സൈറ്റില് http://imanguide.com/ar/component/content/article/1-sufism/114-blessed-hair എന്ന അഡ്രസ്സില്‍ ഉണ്ടായിരുന്ന ലേഖനവും ഫോട്ടോയും.
 ------------------------------------------------------------------------------------------------------------


2011 മാര്‍ച്ച് 21 ന് അതേ ലിന്‍കില്‍ കാണപ്പെട്ട എറര്‍ മെസേജ് (114 -നമ്പര്‍ ലേഖനം ഇല്ലെന്ന്.)
------------------------------------------------------------------------------------------------------

അരുതായിരുന്നു.. ഒരിക്കലും .......

സമസ്തയെ തോല്‍പ്പിക്കാന്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ തെരഞ്ഞെടുത്ത വഴി, ദീനിന്റെ അടിസ്ഥാന ശില ഇളക്കുന്നതായിപ്പോയി . അരുതായിരുന്നു.. ഒരിക്കലും .. "സമസ്ത"ക്ക്‌  ഡ്യൂപ്ലിക്കേറ്റടിച്ചത്  പോലെ   മുസ്ലിം ലോകം ആദരിക്കുന്ന പ്രവാചക തിരു ശേഷിപ്പുകള്‍ക്കു  ഡ്യൂപ്ലിക്കേറ്റിറക്കി  "തിരു ശേഷിപ്പിന്റെ ഖാദിം" എന്ന പദവി ആഗ്രഹിച്ചത്  "സമസ്ത" യോടല്ല മറിച്ച്  മുസ്ലിം ലോകം ജീവനെക്കാളേറെ  സ്നേഹിക്കുന്ന അശ് റഫുല്‍ ഖല്‍ഖ്  റസൂലുല്ലഹി (സ) തങ്ങളോടുള്ള അനാദരവായിപ്പോയി. വാചക കസര്‍ത്തുകള്‍ കൊണ്ടോ മാധ്യമ തമസ്കരണം കൊണ്ടോ ഒരു ശരി മറച്ചു വെക്കാന്‍ കഴിയില്ല. ഒരു പാട് വിശദീകരിച്ചാല്‍ ഒരു  അസത്യം  സത്യമാവുകയുമില്ല. പള്ളിയും അതിനു ചുറ്റിലും, ഫ്ലാറ്റുകളും ഹോട്ടലുകളും ഷോപ്പിങ്ങ് കോംപ്ലക്സുകളും ഉണ്ടാക്കിയാല്‍ ആ ബിസിനസ്സില്‍ പലര്‍ക്കും ഗുണമുണ്ടാകും.  പലവിധത്തില്‍.അതൊരലങ്കാരമായും, അഹങ്കാരമായും, ഉയര്‍ന്നു നില്‍ക്കുമ്പോള്‍  തകര്‍ന്നു പോകുന്നത്  അഹ് ലു സുന്നത്ത് വല്‍ ജമാ അത്തിന്റെ അഖീദ ആയിരിക്കും .. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട; ആഖിറത്തെക്കുറിച്ച് ഓര്‍ത്തെങ്കിലും.!

മുടികളുടെ കെട്ടാണോ.? അതോ പൊതിയോ..?

------------------------------------------------------------------------
പ്രായാധിക്യം കാരണമുള്ള കാഴ്ച കുറവുകൊണ്ട് ചിലപ്പോള്‍ ഉസ്താദിനു മുടികള്‍ കെട്ടിത്തൂക്കിയചരടിന്‍റെ കെട്ട് കാണാന്‍ പറ്റിയില്ലായിരിക്കും. എന്നാലും ഇത്രേയും വലിയ പൊതി കണ്ണില്‍ പെടാതിരിക്കുമോ..?  പ്ലീസ്, ദയവു ചെയ്ത് , ഉസ്താദും കുറച്ചുകാലം സമസ്തയില്‍ ഉണ്ടായിരുന്നല്ലോ..? ആ പൈത്യകം ഓര്‍ത്തെങ്കിലും  മുടികളുടെ ആധിക്യവും നീളക്കൂടുതലും സമ്മതിക്കണം. ഇനിയും കണ്ണടച്ച് ഇരുട്ടാക്കരുത്.

വിഘടിത സനദുകള്‍ കാലാന്തരങ്ങളിലൂടെ...

-::കാലാന്തരങ്ങള്‍ എന്നു കാണുമ്പോള്‍ അത്ര വലിയ കാലയളവാണെന്ന് കരുതിപ്പോകരുത്. വിഘടിതര്‍ക്ക് പുതിയ വാദഗതികള്‍ കൊണ്ടുവരാന്‍ ആഴ്ചകളും ദിവസങ്ങളും തന്നെ അധികമാണ്::-
  1. ഫോണില്‍ വിളിച്ചിട്ട് സനദ് കിട്ടാത്തതില്‍ ക്ഷോഭിച്ചവര്‍ക്കായി സനദ് പരസ്യമായി വായിച്ചാണ് ഈ മുടി കൈമാറുന്നത്[പേരോട്@മര്‍കസ് സമ്മേളനം] 
  2. ദീനില്‍ സനദ് അനിവാര്യമായതിനാലാണ് സനദ് ഇവിടെ വായിച്ചത്[കാന്തപുരം@മര്‍കസ് സമ്മേളനം] 
  3. മര്‍കസില്‍ വായിച്ചത് നസബയാ കൂട്ടരെ.. സനദല്ല[പേരോട്@കുറ്റിയാടി] 
  4. സനദ് മര്‍കസിലുണ്ടെന്നും ആര് വന്നാലും കാണിക്കാമെന്നും- എല്ലാ വിഘടിതരും ഒന്നിച്ച് പറഞ്ഞിരുന്നു. 
  5. പരസ്യമായി വായിക്കാനുള്ളതല്ല സനദ് എന്ന് എ.പി യുടെ മകനും പേരോടും ഒന്നിച്ച് പത്രസമ്മേളനത്തില്‍ വെച്ച്. 
  6. ഒന്നാമത്തെ മുടിയുടെ സനദ് കോട്ടക്കല്‍ വെച്ച് എ.പി പരസ്യമായി വായിച്ചെന്ന് അണികള്‍.
  7. ഗസ്റജിയുടെ വീട്ടില്‍ അടിരേഖ ഉണ്ടെന്നും അവിടെപോയി  സനദ് തെളിയിക്കും എന്നും (പത്രസമ്മേളനം).
  8. നിങ്ങളുടെ കുട്ടികള്‍ക്ക് സനദ് ഉണ്ടോ എന്നും ഹോട്ടലില് ഇറച്ചിക്ക് നിങ്ങള്‍ സനദ് ചോദിക്കാറുണ്ടോ എന്നും -പേരോട്. 
  9. സനദ് വേണമെന്ന് ഏത് കിത്താബിലാ ഉള്ളത് എന്ന് പേരോട്. 
  10. സനദ് വേണ്ടതില്ല എന്ന് ആലുവയില്‍ വെച്ച് എ.പി. ഉസ്താദ്.