Flash news :-

*"വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു."

Monday, September 26, 2011

വ്യാജ കേശത്തിനും പ്രവാചകനിന്ദ ക്കുമെതിരെ SKSSF സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നാളെ



കോഴിക്കോട്‌: വ്യാജകേശത്തിന്റെ മറവില്‍ നടന്നു വരുന്ന പ്രവാചകനിന്ദക്കെതിരായ പ്രക്ഷോഭത്തിന്റെ സമര പ്രഖ്യാപനവും സെമിനാറും ബുധനാഴ്ച 28ന്‌ ടാഗോര്‍ഹാളില്‍ നടക്കും.
 കാരന്തൂര്‍ മര്‍ക്കസില്‍ സൂക്ഷിക്കുന്ന വിവാദകേശത്തെ ന്യായീകരിക്കാന്‍ പ്രവാചക ചരിത്രം വളച്ചൊടിക്കാനും പ്രാകൃതനായി ചിത്രീകരിക്കാനുമുള്ള ശ്രമം തുടര്‍ന്നുകൊണ്‌ടിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ സമസ്‌ത പോഷകഘടകങ്ങളുടെ സംയുക്‌താഭിമുഖ്യത്തില്‍ SKSSF ന്റെ ബാനറില്‍ ബഹുജന പ്രക്ഷോഭം ആരംഭിക്കുന്നതെന്ന്‌ നേതാക്കള്‍ അറിയിച്ചു. 
നാളെ രാവിലെ 10ന്‌ സെമിനാറും വൈകീട്ട്‌ മൂന്നിന്‌ സമരപ്രഖ്യാപന സമ്മേളനവു മാണ് നടക്കുക. 
സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്‌ല്യാര്‍, കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍, എം ടി അബ്‌ദുല്ല മുസ്‌ല്യാര്‍, ടി കെ  എം ബാവ മുസ്‌ല്യാര്‍, പി കെ പി അബ്‌്‌ദുസലാം മുസ്‌ല്യാര്‍, കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍, മൌലാനാ മൂസക്കുട്ടി ഹസ്രത്ത്‌, സെയ്‌തു മുഹമ്മദ്‌ നിസാമി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.

കേരള വിമന്‍സ്‌ കോഡ്‌ ബില്ല് വ്യവസ്ഥകള്‍ പരിഷ്‌കൃത സമൂഹത്തില്‍ അനുയോജ്യമല്ല: അബ്ദുസമദ്‌ പൂക്കോട്ടൂര്‍


കോഴിക്കോട്‌: ജനസംഖ്യ നിയന്ത്രണത്തിലുള്ള വ്യവസ്ഥകള്‍ ശുപാര്‍ശ ചെയ്യുന്ന വി ആര്‍ കൃഷ്‌ണയ്യര്‍ സമിതിയുടെ കേരള വിമന്‍സ്‌ കോഡ്‌ ബില്ല്  പരിഷ്‌കൃത സമൂഹത്തില്‍ അനുയോജ്യമല്ലെന്ന്‌ എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറി അബ്ദുസമദ്‌ പൂക്കോട്ടൂര്‍ പറഞ്ഞു. കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് പരിസരത്ത് വെച്ച് ചാനല്‍ പ്രധിനിതികളുടെ ചോദ്യങ്ങളോട്പ്രതികരിക്കുകയയിരുന്നു അദ്ധേഹം. 
ലഭ്യമായ വിഭവങ്ങള്‍ ജനസമൂഹങ്ങള്‍ക്കിടയില്‍ നീതിപൂര്‍വകവും കാര്യക്ഷമവുമായി വിതരണം ചെയ്യുന്നതിനു മാര്‍ഗങ്ങള്‍ ആരായുന്നതിനു പകരം കുറുക്കുവഴികള്‍ നിര്‍ദേശിക്കുന്ന വിദഗ്‌ധ സമിതികളെ പൊതുജനം തള്ളിക്കളയു കയാണ് വേണ്ടത്..
മൂന്നാമത്തെ കുഞ്ഞിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ശിക്ഷാവിധികള്‍ സ്വീകരിക്കുന്നതും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശമായ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധംകൂടിയാണ്‌
ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശരീഅത്ത്‌ വിവാദക്കാലത്തുണ്‌ടായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും പൂക്കോട്ടൂര്‍ പറഞ്ഞു.