Flash news :-

*"വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു."

Saturday, December 3, 2011

കാന്തപുരത്തിന്‍റ്റെ തമാശകള്‍

(അറിയാത്തവര്‍ക്ക്  എ പി  യെ കൂടുതല്‍ അറിയാന്‍ -ഒരു തിരിഞ്ഞു നോട്ടം )



കുവൈറ്റ് കരാര്‍ - ഒരു വഞ്ചന കഥയുടെ പൂര്‍ണ്ണ രൂപം

(അറിയാത്തവര്‍ക്ക്  എ പി  യെ കൂടുതല്‍ അറിയാന്‍ -ഒരു തിരിഞ്ഞു നോട്ടം )

മുജാഹിദ്, ജമാ-അത്തെ ഇസ്ലാമി തുടങ്ങിയ പുത്തനാശയാക്കരുമായി കുവൈത്തില്‍ ഉണ്ടാക്കിയ കരാറിന്‍റ്റെ പൂര്‍ണ്ണ രൂപം (കാന്തപുരത്തിന്റെ മറ്റൊരു കാപട്യത്തിന്റെ കഥ)


മുസ്ലിം സംഘടനകളുടെ ഐക്യ സഹകരണ കരാര്‍

1989 ഡിസംബര്‍ 21-ന്‌ കുവൈത്ത്‌ വഖഫ്‌ മന്ത്രാലയത്തിലെ ഇസ്ലാമിക കാര്യ വകുപ്പ്‌ഡയറക്ടര്‍ നാദിര്‍ അബ്ദുല്‍ അസീസ്‌ നൂരിയുടെ സാന്നിധ്യത്തില്‍ കാരന്തൂര്‍മര്‍ക്കസുസ്സഖാഫത്തു സ്സുന്നിയ്യഃ ജനറല്‍ സെക്രട്ടറി എ.പി. അബൂബക്കര്‍മുസ്ല്യാര്‍ (കാന്തപുരം) കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രതിനിധി അബ്ദുല്‍സമദ്‌ ബിന്‍ മുഹമ്മദ്‌ മുഹിയിദ്ദീന്‍ അല്‍ കാത്തിബ്‌, ജമാഅത്തെ ഇസ്ലാമിപ്രതിനിധി അബ്ദുറഹ്മാന്‍ തറുവൈ എന്നിവര്‍ ഒപ്പുവെച്ച ഐക്യ സഹകരണ കരാറിന്റെപരിഭാഷയുടെ പൂര്‍ണ രൂപം:

അല്ലാഹുവിന്‌ സ്തുതി! റസൂലില്ലാഹി (സ)ക്ക്‌ എപ്പോഴും അല്ലാഹുവിന്റെ കാരുണ്യവുംരക്ഷയും ഉണ്ടാകുമാറാകട്ടെ!

അല്ലാഹുവന്റെ പേരില്‍, സഹൗദരന്മാരായ നിങ്ങള്‍ക്കറിയാം അല്ലാഹു മുസ്ലിംകളെ ഒരേകസമുദായമാക്കിയിരിക്കുന്നു. സഹോദരന്മാരും പരസ്പരം സ്നേഹിക്കുന്നവരും ഭക്തിയിലുംപുണ്യത്തിലും സഹകരിച്ചു വര്‍ത്തിക്കുന്നവരുമാക്കിയിരിക്കുന്നു.(സത്യവിശ്വാസികള്‍ സഹോദരന്മാരാണ്‌, തീര്‍ച്ച; നിങ്ങളുടെ രണ്ട്‌സഹോദരന്മാര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുക, അല്ലാഹുവിനെ സൂക്ഷിക്കുക; നിങ്ങള്‍അനുഗൃഹീതരായേക്കും) അല്ലാഹു (ത) നമ്മോട്‌ ഇണങ്ങാന്‍ കല്‍പ്പിച്ചു.പിണങ്ങുന്നതും ഭിന്നിക്കുന്നതും വിരോധിച്ചു. അതിനാല്‍ താഴെപറയുന്ന കാര്യങ്ങല്‍ഒന്നാമതായി യോജിച്ച്‌ അംഗീകരിക്കപ്പെടാന്‍ നിങ്ങളുടെ മുമ്പില്‍ വെക്കുന്നു.
1. നമുക്കിടയില്‍ ആദര്‍ശപരമായി ഏതെങ്കിലും പ്രശ്നത്തില്‍ഭിന്നാഭിപ്രായമുണ്ടായാല്‍ അഭിപ്രായ ഭിന്നത അല്ലാഹുവിലേക്കും റസൂലിലേക്കുംമടക്കേണ്ടത്‌ നിര്‍ബന്ധമാണ്‌.
2. പരിശുദ്ധ ഖുര്‍ആനിന്നും തിരുസുന്നത്തിനുമല്ലാതെ ആര്‍ക്കുംഅപ്രമാദിത്വമില്ലെന്നാണ്‌ സത്യത്തില്‍ നിലക്കൊള്ളുന്നവരുടെ അഭിപ്രായം.പാപസുരക്ഷിതത്വമുള്ള റസൂല്‍ (സ) തിരുമേനിയുടെതല്ലാത്ത ഏത്‌ ഇമാമിന്റെയുംഅഭിപ്രായം കൊള്ളുകയോ തള്ളുകയോ ആവാം. ഖുര്‍ആനിനും സുന്നത്തിനും യോജിച്ചു വരുന്നഏതൊരാളുടെ അഭിപ്രായവും നാം സ്വീകരിക്കും. യോജിച്ച്‌ വരുന്നില്ലെങ്കില്‍അല്ലാഹുവന്റെ ഗ്രന്ഥവും റസൂല്‍ (സ) യുടെ ചര്യയുമാണ്‌ പിന്‍പറ്റാനുംഅനുസരിക്കാനും കൂടുതല്‍ അര്‍ഹം.
3. ജനങ്ങള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ അധിക്ഷേപവും ആരോപണവും മുഖേനനേരിടുകയല്ല നാം ചെയ്യുക. അവരുടെ ഉദ്ദേശ്യത്തിന്‌ വിട്ടുകൊടുക്കുകയാണ്‌.
4. ഗവേഷണ പടുക്കളായ പണ്ഡിതന്മാരാരും സമുദായത്തിലെ ചിന്തകരും ഏകോപിച്ചു പറഞ്ഞഅഭിപ്രായങ്ങള്‍ മുറുകെ പിടിക്കണം. എന്നാല്‍ പൂര്‍വീക ഗവേഷകരുടെ വീക്ഷണങ്ങള്‍വ്യത്യസ്തമാവുന്നേടത്ത്‌ തന്റെ നിരീക്ഷണത്തില്‍ ഖുര്‍ആനിനോടും സുന്നത്തിനോടുംഏറ്റവും അടുത്ത അഭിപ്രായം സ്വീകരിക്കണം. അഭിപ്രായം പറഞ്ഞ വ്യക്തിയെ വാഴ്ത്തുകയോഇകഴ്ത്തുകയോ ചെയ്യേണ്ടതില്ല.
5. യാഥാര്‍ഥ്യം കണെ്ടത്താനും സത്യം പ്രാപിക്കാനും ഉതകുന്ന രീതിയാണ്‌ നാംസ്വീകരിക്കേണ്ടത്‌. ഒരഭിപ്രായത്തെ പൊക്കിക്കാണിക്കുന്നതോ ഒരു പ്രത്യേക വാദംസത്യമാണെന്ന്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതോ ആയ രീതി കരണീയമല്ല. സത്യംപ്രാപിക്കുകയാണുദ്ദേശ്യം; എന്റെ നാവിലൂടെയാവട്ടെ അഥവാ പ്രതിയോഗിയുടെനാവിലൂടെയാവട്ടെ.
6. ഭിന്നിപ്പിന്റെ കാര്യങ്ങളില്‍ അല്ലാഹുവന്റെ പേരില്‍ സ്നേഹിക്കുക, സത്യംപ്രാപിക്കാന്‍ സഹകരിക്കുക എന്ന അടിസ്ഥാനത്തില്‍ യോജിക്കാവുന്നതാകുന്നു.
7. അപരന്റെ ന്യൂനത പരതിനടക്കുന്നതാവരുത്‌ നമ്മുടെ രീതി. വിശ്വാസത്തിന്റെവൈകല്യത്തില്‍ നിന്നുടലെടുക്കുന്ന അനാരോഗ്യ പ്രവണതയാണിത്‌. നമ്മുടെസഹോദരന്മാരുടെ രക്ഷയിലും മാര്‍ഗദര്‍ശനത്തിലും ഗുണകാംക്ഷയിലും നാം അതീവതല്‍പരരായിക്കണം.
8. അഭിപ്രായ ഭിന്നതയുള്ള പ്രശ്നങ്ങള്‍ പൂര്‍ണമായും എല്ലാ വശങ്ങളുംവിശദീകരിച്ചുകൊണ്ടവതരിപ്പിക്കണം. ഏതെങ്കിലുമൊരു പാര്‍ശ്വം പരാമര്‍ശിച്ചാല്‍പോര. പ്രതിയോഗിയുടെ അഭിപ്രായവും വിശദീകരണങ്ങളും ശ്രദ്ധിച്ച്‌ കേള്‍ക്കണം.
9. അടിസ്ഥാന തത്വങ്ങളില്‍ യോജിക്കുക എന്നതിന്റെ അനിവാര്യമായ അര്‍ഥംവിശദീകരണങ്ങളും അംഗീകരിക്കുക എന്നാകുന്നു. ശാഖാപരമായ ചില കാര്യങ്ങളില്‍ഭിന്നാഭിപ്രായമുണെ്ടന്നത്‌ ഒരാളുടെ മാര്‍ഗം അബദ്ധമാണെന്നതിന്‌ തെളിവല്ല. ആദര്‍ശപ്രശ്നങ്ങളിലെ ശാഖകളുടെ വിശദീകരണങ്ങളില്‍ പൂര്‍വീകര്‍ ഭിന്നാഭിപ്രായക്കാര്‍ആയിരുന്നിട്ടുണ്ടല്ലോ.
10. പൊതുവായ അടിസ്ഥാനതത്വങ്ങളില്‍ അധികവും യോജിക്കുന്ന ഒരു വിഭാഗംസത്യമാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിച്ചിരിക്കുന്നുവെന്ന്‌ പറയാന്‍ ഒരുശാഖാപരമായ അഭിപ്രായാന്തരം അടിസ്ഥാനമാക്കിക്കൂടാ. മുന്‍തൂക്കവും പ്രാമുഖ്യവുംനോക്കിയാണ്‌ വിധിയെഴുതേണ്ടത്‌..
11. എത്ര രൂക്ഷമായ ശത്രുതയും അഭിപ്രായ ഭിന്നതയുമുണെ്ടങ്കിലും മിതത്വവുംസമന്വയവും പാലിക്കണം. നമ്മോട്‌ യോജിക്കുന്നവരെ പ്രീതിയുടെ കണ്ണുകൊണ്ടുംവിയോജിക്കുന്നവരെ വിദ്വേഷത്തിന്റെ ദൃഷ്ടി കൊണ്ടും നോക്കാന്‍ പാടില്ല.
12. അബദ്ധം പറ്റിയവരെ അപ്പാടെ അകറ്റി അവരുടെ സല്‍ഗുണങ്ങള്‍ ത്യജിക്കപ്പെട്ടാല്‍മുസ്ലിം ചരിത്രത്തില്‍ സ്വീകാര്യനായ ഒരു പണ്ഡിതനും ഉണ്ടാവില്ല.
13. ചില പ്രശ്നങ്ങളുടെ പേരിലോ അഭിപ്രായത്തിലും ധാരണയിലും പ്രത്യേകരീതിസ്വീകരിച്ചതിന്റെ പേരിലോ ഒരു വിഭാഗത്തെ അനഭിമതരും കൊള്ളരുതാത്തവരുമായിമുദ്രകുത്താവതല്ല. പരസ്പരം കാഫിറാക്കുന്നതും മതഭ്രഷ്ട്‌ കല്‍പിക്കുന്നതും വളരെഗൗരവതരമാണ്‌. അതൊരിക്കലും ചെയ്യാന്‍ പാടില്ല.
14. ദീനില്‍ നേതൃത്വവും ജ്ഞാനത്തില്‍ സ്ഥിരപ്രതിഷ്ഠയും ജീവിതത്തില്‍സല്‍ഗുണസ്വഭാവവും ഉള്ളവരെന്ന്‌ അംഗീകരിക്കപ്പെട്ട മഹാത്മാക്കളില്‍നിന്ന്‌സംഭവിക്കുന്ന അപാകതകള്‍ കാരണം അവരെ അധിക്ഷേപിക്കരുത്‌. അവരുടെ സുകൃതങ്ങളുടെയുംശ്രേഷ്ഠതകളുടെയും കടലില്‍ മുങ്ങിപ്പോകാന്‍ മാത്രമേ ആ തിന്മകളുള്ളൂ.
15. ഏതൊരാളുടെ സംസാരത്തിലുള്ള വാചകങ്ങളും വിലയിരുത്തുമ്പോള്‍ അന്തിമവിധിയെഴുതുംമുമ്പ്‌ അവഗാഹമായ പരിശോധന നടത്തേണ്ടതും പ്രകടവും വ്യക്തവും സ്ഫുടവും വിശദവുമായപരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ പരോക്ഷവും അവ്യക്തവും സംക്ഷിപ്തവുമായവാക്യങ്ങളെ വിശദീകരിക്കേണ്ടതുമാണ്‌. ഒരു വിഷയത്തില്‍ ഒരാള്‍ അന്തിമമായിഎത്തിച്ചേര്‍ന്ന അഭിപ്രായമാണ്‌ പരിഗണിക്കേണ്ടത്‌.
16. സാധ്യമാവുന്നേടത്തോളം ഒരാളുടെ സംസാരം ഏറ്റവും നല്ലഅര്‍ഥത്തിലാണെടുക്കേണ്ടത്‌. ശരിയായ ആശയവും അബദ്ധ ജടിലമായ അര്‍ഥവും ഉണ്ടാവാന്‍സാധ്യത കണ്ടാല്‍ സദുദ്ദേശ്യത്തോടെ നാമതിന്റെ ശരിയായ അര്‍ഥത്തിലാണതെടുക്കുക.
17. ഇസ്ലാമിന്റെ പ്രതിയോഗികളുടെ പ്രയത്നങ്ങളെ പ്രതിരോധിക്കാന്‍സംഘടിപ്പിക്കുന്ന സംയുക്ത സംരംഭങ്ങളില്‍ സഹകരിക്കുക.
-അമുസ്ലിംകള്‍ക്ക്‌ ഇസ്ലാമിനെ പരിചയപ്പെടുത്തുക.
-ഇസ്ലാമിന്റെ പ്രതിയോഗികള്‍ക്ക്‌ മറുപടി പറയുക.
-ഓരോ വിഭാഗത്തിന്റെയും നേതാക്കളോടും അനുയായിളോടും മറുവിഭാഗം സ്നേഹവും മമതയുംപ്രചരിപ്പിക്കുക.
-ഓരോ വിഭാഗവും സംഘടിപ്പിക്കുന്ന പരിപാടികളിള്‍ സംബന്ധിക്കാനും സംസാരിക്കാനുംമററുള്ളവര്‍ക്ക്‌ അവസരം നല്‍കുക.
-പത്ര പേജുകളിലും പുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലും മിമ്പറുകളിലും പരസ്പരംവിമര്‍ശിക്കുന്നത്‌ അവസാനിപ്പിക്കുക.
ആദര്‍ശപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ കുത്തിപ്പൊക്കുന്നതും പരസ്പരംകാഫിറാക്കുന്നതും നിര്‍ത്തിവെക്കുക.
അബൂബക്കര്‍ ഇബ്നു അഹ്മദ്‌ (കാന്തപുരം)
(ജന. സെ്ര‍ ക. മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യ:) (ഒപ്പ്‌)
അബ്ദുസ്സമദ്‌ ബ്നു മുഹമ്മദ്‌ മുഹ്‌യദ്ദീന്‍ അല്‍ കാത്തിബ്‌ (ഒപ്പ്‌)
(നദ്‌വത്തുല്‍ മുജാഹിദീന്‍ -സലഫി- പ്രതിനിധി)
അബ്ദുറഹ്മാന്‍ തറുവൈ (ജമാഅത്തെ ഇസ്ലാമി പ്രതിനിധി) (ഒപ്പ്‌)
ഈ കരാര്‍ കുവൈത്ത്‌ മതകാര്യാലയത്തില്‍ ഡയറക്ടര്‍ നാദിര്‍ അബ്ദുല്‍ അസീസ്‌നൂരിയുടെ സാന്നിധ്യത്തില്‍ 1410 ജമാദുല്‍ ഊലാ (ഡിസം. 21-1989) വ്യാഴാഴ്ചഅംഗീകരിച്ചു ഒപ്പുവെച്ചു.
നാദിര്‍ നൂരി (ഒപ്പ്‌)
പരിഭാഷ: എം.വി. മുഹമ്മദ്‌ സലീം.
എം.കെ. അബ്ദുറഹ്മാന്‍ തറുവൈ
ഒ.പി. അബ്ദുസ്സലാം മൗലവി.

(മാധ്യമം 1989 ഡിസം. 28)

ലഹരിക്കാരെ മോചിപ്പിക്കാന്‍ ഒരു ശൈഖുന

(അറിയാത്തവര്‍ക്ക്  എ പി  യെ കൂടുതല്‍ അറിയാന്‍ -ഒരു തിരിഞ്ഞു നോട്ടം )