Flash news :-

*"വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു."

Sunday, December 4, 2011

കാന്തപുരത്തിന്റെ രാഷ്ട്രീയം; ചുവപ്പില്‍ നിന്ന് പച്ചയിലേക്കുള്ള ദൂരം…


സയ്യിദ് ഉമര്‍ മുക്താര്‍
കാന്തപുരം ഇപ്പോള്‍ പറയുന്ന പോലെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും ലീഗിനുമായിരുന്നില്ല കാന്തപുരത്തിന്റെ പിന്തുണ. റിപ്പോര്‍ട്ടര്‍ ചാനലുമായി നടത്തിയ അഭമുഖത്തില്‍ തങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കില്ലെന്ന് എല്‍.ഡി.എഫ് നേതാക്കളോട് പറഞ്ഞതായി കാന്തപുരം വ്യക്തമാക്കുന്നുണ്ട്. ആണവ കരാറുമായി ബന്ധപ്പെട്ട് യു.പി.എക്ക് പിന്തുണ പിന്‍വലിച്ച ഇടതുപക്ഷത്തിന്റെ നിലപാടുകളെ പരിഹസിക്കുകയാണ് അഭിമുഖത്തില്‍ കാന്തപുരം ചെയ്യുന്നത്. സര്‍ക്കാറിനെ പിന്തുണക്കാത്ത നിങ്ങളെ ജയിപ്പിച്ചിച്ചുവിട്ടിട്ട് എന്ത് കാര്യമെന്ന് ഇടത് നേതാക്കളോട് ചോദിച്ചതായി കാന്തപുരം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
അത്രയും കാലം തങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളെ തള്ളിപ്പറയുകയായിരുന്നു അഭിമുഖത്തിലൂടെ കാന്തപുരം ചെയ്തത്. കണ്ണൂര്‍ ആണവ റിയാക്ടറിനെതിരെ നടത്തിയ സമരം തങ്ങളുടെ പോരാട്ട ചരിത്രത്തിലെ ഉജ്ജ്വല അധ്യായമായിപ്പറയുന്ന സംഘടനയാണ് എസ്.എസ്.എഫ്. ഇതേ സംഘടനയുടെ പരമോന്നത നേതാവാണ് ആണവ വിഷയത്തില്‍ യു.പി.എക്ക് പിന്തുണ പിന്‍വലിച്ചതിന്റെ പേരില്‍ ഇടതുപക്ഷത്തെ തള്ളിപ്പറയുന്നതെന്നതാണ് ഏറെ കൗതുകകരമായ വസ്തുത. സര്‍ക്കാറിനെ പിന്തുണക്കാത്ത എം.പിമാരെ ജയിപ്പിച്ച് വിട്ടിട്ട് എന്തു പ്രയോജനമെന്ന് കാന്തപുരം ചോദിച്ചതിലൂടെ സ്വന്തം ചരിത്രത്തെ തള്ളിപ്പറയുകയായിരുന്നു അദ്ദേഹം ചെയ്തത്.
പല രാഷ്ട്രീയ കാരണങ്ങളാലും പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ തിരിച്ചടിയേറ്റപ്പോള്‍ അത് തങ്ങളുടെ പിന്തുണയില്ലാത്തതിനാലാണെന്ന് പറയുന്നു കാന്തപുരം. യഥാര്‍ത്ഥത്തില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ വന്‍ പരാജയമാണ് കാന്തപുരത്തിലും മാറ്റങ്ങളുണ്ടാക്കിയത്. മറുകണ്ടം ചാടുകയാണ് യുക്തിയെന്ന് മനസ്സിലാക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് തിരിച്ചടിയേറ്റതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കാതിരിക്കുന്നത് വലിയ അപകടം ചെയ്യുമെന്ന ‘തിരിച്ചറിവും’ കാന്തപുരത്തിനുണ്ടായി.
ഇപ്പുറത്ത് കാന്തപുരം വിഭാഗത്തിനുമുണ്ട് ആവശ്യങ്ങള്‍. ശഹ്‌റെ മുബാറക്ക് എന്ന പേരില്‍ കാന്തപുരം നിര്‍മ്മിക്കാനിരിക്കുന്ന പള്ളിയാണ് ഒരു വിഷയം. പള്ളി പദ്ധതി കാന്തപുരം വിഭാഗത്തെ വലിയ തോതില്‍ പ്രതിരോധത്തിലാക്കുകയായിരുന്നു. സമുദായത്തിനുള്ളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും കാന്തപുരത്തിന് ലഭിച്ചുകൊണ്ടിരുന്ന പിന്തുണയെ അട്ടിമറിക്കുന്നതായിരുന്നു പള്ളി വിവാദം. പണം സമ്പാദിക്കാന്‍ പ്രവാചക കേശത്തെ ഉപയോഗിക്കുകയാണെന്ന പ്രചാരണത്തിന് ശക്തികൂടി. പള്ളി പദ്ധതിക്ക് ഇടതുപക്ഷത്തില്‍ നിന്ന് ഉദ്ദേശിച്ച പിന്തുണയൊന്നും കിട്ടില്ലെന്ന് കാന്തപുരം മനസ്സിലാക്കി. ചിലപ്പോള്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വരികയും ചെയ്യും. അപ്പോള്‍പ്പിന്നെ ലീഗിന്റെ പിന്തുണ അനിവാര്യമായി വന്നു. അങ്ങിനെയാണ് പതിറ്റാണ്ടുകള്‍ പിന്നീട്ട രാഷ്ട്രയ ധാര തിരിച്ചു നീന്താന്‍ കാന്തപുരം തീരുമാനിച്ചത്.
കാന്തപുരത്തിനും ലീഗിനും കൊടുക്കല്‍ വാങ്ങലുകളുടെ വലിയ അധ്യായങ്ങള്‍ തുറന്നുകിട്ടുമെങ്കിലും ലീഗ് വിരുദ്ധരായ കാന്തപുരത്തിന്റെ അണികള്‍ക്ക് എല്ലാം മറന്ന് ഈ ബന്ധത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുമോയെന്നാണ് ഉയരുന്ന ചോദ്യം… കാലം മറുപടി പറയട്ടെ…

സി.ബി.ഐ. റിപ്പോര്‍ട്ട്‌ വാര്‍ത്ത അവിശ്വസനീയം : സമസ്‌ത


കോഴിക്കോട്‌ : ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ചെമ്പരിക്ക സി.എം.അബ്‌ദുള്ള മുസ്‌ലിയാരുടെ മരണ കാരണമന്വേഷിച്ച സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചതായി പറയപ്പെടുന്ന റിപ്പോര്‍ട്ട്‌ തികച്ചും അവിശ്വസനീയമാണെന്നും, സത്യസന്ധരും, അന്വേഷണമികവു തെളിയീച്ചവരുമായ ഉദ്യോഗസ്ഥരെ വെച്ച്‌ ശരിയായ അന്വേഷണം നടത്തണമെന്നും സമസ്‌ത നേതാക്കളായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഫ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ലോക്കല്‍ പോലീസിന്റെയും, ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണം ശരിയായ ദിശയില്‍ നടത്താതിരിക്കുകയും അന്വേഷണം തിരിച്ചുവിടാന്‍ ചിലര്‍ രംഗത്ത്‌ സജ്ജീവമാവുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ കേസ്‌ സി.ബി.ഐക്ക്‌ വിടാന്‍ സമസ്‌തയും, നിഷ്‌പക്ഷമതികളും ആവശ്യപ്പെട്ടത്‌. എന്നാല്‍ സി.ബി.ഐ തുടക്കംമുതല്‍ ലോക്കല്‍ പോലീസിന്‌ സഹായക മായവിധം അന്വേഷണം നടത്താനാണ്‌ ശ്രമിച്ചത്‌. ഇത്‌ മുന്‍വിധിയോടെയാ ണെന്ന്‌ പരാതിയും ഉയര്‍ന്നിരുന്നു. മുന്‍ ഫയലുകള്‍ പകര്‍ത്തിവെച്ച്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുകയാണ്‌ സി.ബി.ഐ എന്ന്‌ സംശയവും ഉയര്‍ന്നു വന്നിരുന്നു. സമഗ്രവും, ശാസ്‌ത്രീയവുമായ അന്വേഷണങ്ങള്‍ എന്തുകൊണ്ടോ സി.ബി.ഐ നടത്തിയിരുന്നില്ല. ആകയാല്‍ മികച്ച ഉദ്ദ്യോഗസ്ഥരെ വെച്ച്‌ സത്യസന്ധമായി അന്വേഷിക്കണമെന്ന്‌ നേതാക്കള്‍ പറഞ്ഞു. ചില ചാനലുകള്‍ നല്‍കിയ വാര്‍ത്ത ശരിയാണെങ്കില്‍ തുടര്‍ നടപടി പിന്നീട്‌ തീരുമാനിക്കുമെന്നും അവിശ്വസനീയമായ മേല്‍ റിപ്പോര്‍ട്ട്‌ പൊതു സമൂഹം പൂര്‍ണ്ണമായും നിരാഗരിക്കുമെന്നും സത്യം പുറത്ത്‌ കൊണ്ടുവരാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.