Flash news :-

*"വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു."

Friday, September 30, 2011

സമസ്ത സമ്മേളനം ഫെബ്രുവരിയില്‍


വനിതാ കോഡ് ബില്‍ അംഗീകരിക്കാന്‍ ആവില്ല -സമസ്ത മുശാവറ

കടപ്പാട് : മനോരമ ന്യൂസ്‌ 

ജ. കൃഷ്ണയ്യരുടെ നിലപാട് തിരുത്തണം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍

ചെളാരി : വനിതാ നിയമ പരിഷ്‌കരണ നിര്‍ദേശത്തിലടങ്ങിയ മതവിരുദ്ധവും ഭരണഘടനയുടെ തത്വങ്ങള്‍ നിരാകരിക്കുന്നതുമായ ഭാഗങ്ങള്‍ തിരുത്താനുള്ള മതവിശ്വാസികളുടെ ആവശ്യം നിരാകരിച്ച ജസ്റ്റിസ് കൃഷ്ണയ്യരുടെ നിലപാട് തിരുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കമ്മീഷന് റിപോര്‍ട്ട് തിരുത്താന്‍ അധികാരമില്ലെങ്കില്‍ സര്‍ക്കാര്‍ അക്കാര്യം നിര്‍വഹിക്കണം.  ഏകപക്ഷീയമായാണു റിപോര്‍ട്ട് തയ്യാറാക്കിയതെന്ന് കമ്മീഷന്‍ അംഗത്തിന്റെ പരാമര്‍ശം ഗൗരവം അര്‍ഹിക്കുന്നു. കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. പ്രഫ. കെ  ആലിക്കുട്ടി മുസ്‌ലിയാര്‍ ,  പിണങ്ങോട് അബൂബക്കര്‍, ഡോ. എന്‍  എ എം  അബ്ദുല്‍ഖാദിര്‍, പി പി   മുഹമ്മദ് ഫൈസി, ഹാജി കെ  മമ്മദ് ഫൈസി, കെ  പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എ  ടി എം കുട്ടി മൗലവി, കെ സി അഹമ്മദ് കുട്ടി മൗലവി, അലവി ഫൈസി, ഇമ്പിച്ചി അഹ്മദ് ഹാജി സംസാരിച്ചു.

വനിതാ കോഡ് ബില്‍ - മനുഷ്യത്വ വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ തള്ളണം : ഹൈദരലി തങ്ങള്‍




മലപ്പുറം : രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ലെന്ന വനിതാ കോഡ് ബില്‍ നിര്‍ദ്ദേശം മനുഷ്യത്വ വിരുദ്ധമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞുവ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നതും മൗലികാവകാശങ്ങള്‍ക്ക് വിരദ്ധവുമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ തള്ളിക്കളയണംജനസംഖ്യാ നിയന്ത്രണത്തിന്‍റെ പേരില്‍ കൊണ്ടുവരുന്ന സന്താന നിയന്ത്രണം ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്നതാണ്പ്രത്യേകിച്ച് പെണ്‍ ഭ്രൂണഹത്യക്ക് നിയമത്തിന്‍റെ മൗനാനുവാദം നല്‍കുന്നതു കൂടിയായിരിക്കും ഇത്വ്യക്തികുടുംബം തുടങ്ങിയ വിഷയങ്ങളില്‍ സ്വന്തം മതവിശ്വാസ പ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്.ബഹുഭൂരിപക്ഷത്തിന്‍റെയും മതവിശ്വാസത്തെയും ദൈവ വിശ്വാസത്തെയും പരിഗണിക്കാതെ നിയമങ്ങള്‍ നടപ്പാക്കാന്‍ നടപ്പാക്കാന്‍ കഴിയില്ലരണ്ടിലധികം കുട്ടികളുണ്ടാവുന്നതും അതിനെ പ്രോത്സാഹിപ്പിക്കും വിധം ആശയപ്രചാരണം നടത്തുന്നതും പാടില്ലെന്ന നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധവും ശരീഅത്ത് വിരുദ്ധവുമാണ്മാനവ വിഭവശേഷിയില്‍ അഭിമാനിക്കുന്ന പരിഷ്കൃത രാജ്യത്തിന് ചേര്‍ന്ന നിര്‍ദ്ദേശമല്ല ഇത്രണ്ട് കുട്ടികള്‍ക്ക് ശേഷമുണ്ടാവുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നല്‍കരുതെന്ന നിര്‍ദ്ദേശം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്മന ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശങ്കക്ക് വഴിവെച്ച നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കി ആരോഗ്യകരമായ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.